ബുധനാഴ്‌ച, ഡിസംബർ 03, 2008

അന്ത:പ്പുരവ്ര് ത്താന്തങ്ങള്‍

പെണ്ണവള്‍ നടന്നാല്‍ നിലമതു കേട്ടലാക...
പെണ്ണവള്‍ ചിരിച്ചെന്നാല്‍ ചുമരുകള്‍ കേട്ടാലാക...
ചൊല്ലുകളിമ്മാതിരി ചൊല്ലിയും ചൊല്ലിക്കെട്ടും
കല്ലതു പോലായ് മനമാകവെ ശൈത്യം പേറി.....
ജിഷ്ണുവെ കാമിച്ചിട്ടും പാഞ്ചാലിയാവാന്‍വിട്ട
ക്ര് ഷ്ണതന്‍ വിധിയെത്രെ കെങ്കേമമോര്‍ത്താല്‍ പിന്നെ
പതിതന്‍ മാനം കാക്കാന്‍ അഗ്നിയെ പുല്‍കിയ
സീതതന്‍ മഹാത്യാഗമതിലെറെ മഹാകേമം!...
സീതയായ് ക്ര് ഷ്ണയായ് ഒടുങ്ങാന്‍ തപം ചെയ്യെ
ഭീതിദം കാലം തീര്‍ത്ത വാത്മീകമതില്‍ പിന്നെ
നാളുകള്‍ അറിയാതെയൊടുങ്ങി ഒടുവില്‍ നാം
കൂരിരുള്‍ ‍മാത്രം കണ്ട് നടുങ്ങി തളര്‍ന്നു പോയ്....
ഒടുവില്‍ വരുമവര്‍ വാത്മീകം തച്ചുടയ്ക്കാനി-
രുളിന്‍ അഹങ്കാരം തീര്‍ത്തിടാമെന്നാശിയ്ക്കെ
പടരുന്നശരീരി ചിരിയ്ക്കൂ പൊട്ടിപൊട്ടി
തകരും വാത്മീകമാ പ്രളയത്തിരകളാല്‍....
തുടരാം പ്രയാണം തകര്‍ക്കാം നമുക്കിന്ന-
പമാനിതയാം ഭൂമിപുത്രിതന്‍ പ്രതിബിംബം.......
ഇല്ലിനികുരുക്ഷേത്ര ഭീതികള്‍ വ്രണിതയാം
നാരിതന്നഴിയുന്ന കാര്‍കൂന്ത-ലുതിരും വള
പ്പൊട്ടുമൊരു ബലിമ്ര് ഗത്തിന്റെ കണ്ണീരുമുണരു നീ...
ചിരിയ്ക്കെ പൊട്ടിപൊട്ടി ചിരിയ്ക്കെ മോദം പൂണ്ട്
നടക്കെ മേദിനി പൊട്ടിത്തരിച്ചോ മധുരോന്മാദം
പിറന്നിതു പെണ്ണായിനീ ഖിന്നയാം മനസ്സോതി
ഇനിയും കാലമായില്ലിതുവഴി മുന്നേറുവാന്‍...
നടവഴിയ്ക്കിരുപുറം നില്‍ക്കുന്ന കഴുകന്മാര്‍
നീളുന്നകണ്‍കളാല്‍ എന്‍ ചിരി വിഴുങ്ങവെ...
തളരും ശരീരവും മനവുമായ് നീങ്ങെ താങ്ങാന-
ണയുന്ന കൈകളില്‍ തെളിയും ചെഞ്ചോരപാടും!.....
ഇല്ലിനി മടക്കമിനിയും മുന്നിലെന്‍ ലക്ഷ്യമോര്‍ക്കെ കാണ്മൂ
വ്രണിതമാം ചിത്തങ്ങള്‍ പണ്ടെ പരിചിതമീ മുഖങ്ങള്‍.....
നമ്മള്‍ പണ്ടേതോ നാളില്‍ പൂവിട്ടു പുജിച്ചവര്‍
ഇന്നുമീ ഭൂമാതാവിന്‍ ഭാരമായ് തീരുന്നവര്‍!.....
പലജന്മങ്ങളായിവര്‍ കെട്ടിയാടുന്നു വേഷം
പതിവിന്‍ പടിയാവര്‍ത്തന വിരസമീ വേദി...
അരുതിനിയൊരുജന്മമീവേഷമാടുവാന്‍ അണയുമൊരു
പ്രളയജലമാര്‍ത്തിരമ്പുന്നതിന്‍ പൊരുളറിയ നാം.

അഭിപ്രായങ്ങളൊന്നുമില്ല: