തിങ്കളാഴ്‌ച, ജനുവരി 05, 2015

'നീയുണ്ടാതിരയുണ്ട്'

'നീയുണ്ട്'
ആതിരയുണ്ട്,
ആഘോഷമുണ്ടാ-
തിര വട്ടങ്ങളുണ്ട്,
ആതിര നിലാവുണ്ട്,
ആതിരയറിഞ്ഞ്പൂത്തോ-
രാതിരപ്പൂവുമുണ്ട്.
മംഗലാതിരയുണ്ട-
ഷ്ടമംഗല്യമുണ്ടണിയാന്‍
ദശപുഷ്പമുണ്ട് , മംഗലാതിരപ്പാട്ടുണ്ട് തിരു
ആതിരക്കളിയുണ്ട്,
പാടി തുടിച്ചുകുളിക്കും
തോടുണ്ട് കുളമുണ്ട്,
ദൂരങ്ങളില്‍ ഞാനെന്നവരോര്‍ക്കുന്നുണ്ട് ..
പക്ഷേ .....
അന്ന്‍ കുളിക്കാന്‍ പോകുമ്പോള്‍
കൂടെവന്നിരുന്ന
കുസൃതിയില്‍ കോല്‍വിളക്ക് കെടുത്തിയിരുന്ന
ആതിരക്കാറ്റെവിടെ..,
കാറ്റിന്‍ ചിറകിലേറിയെത്തി
നനഞ്ഞ ശരീരം പൊതിഞ്ഞുമ്മ വെച്ചിരുന്ന
 ആതിരക്കുളിരെവിടെ....
കുളിര്‍ന്ന് വിറച്ചിരുന്ന പുലരിയെ
വെള്ള പുതപ്പിച്ചിരുന്ന മഞ്ഞെവിടെ....








1 അഭിപ്രായം:

പട്ടേപ്പാടം റാംജി പറഞ്ഞു...

എല്ലാം എവിടെ....
ഇഷ്ടായി.