




വഴിയില്‍ സന്ദര്‍ശിച്ച ബയൊഡൈവേഴ്സിറ്റി പാര്‍ക്ക്






മണവാളന് പാറ ഇത് മണവാട്ടിപ്പാറ...

പ്രണയം മഞ്ഞു കാലം പോലെ
കാണുന്നത് വെറും നിഴലുകള്‍ ....
പ്രണയം പടര്‍ന്നു കയറുമ്പോള്‍
നിറഞ്ഞ് പെയ്യുന്ന കോടമഞ്ഞ്....
പിന്നെ വെയില്‍ച്ചാര്‍ത്തില്‍
പാരസ്പര്യത്തിന്റെ മഞ്ഞുരുകുമ്പോള്‍
നിന്റെ ഗ്രീഷ്മവും എന്റെ വര്‍ഷവും
മഞ്ഞുറഞ്ഞ സമാന്തരങ്ങളില്.....
വീണ്ടും ഒരു വേനലറുതിയില്‍
ശരത്കാല വര്‍ണ്ണക്കാഴ്ച്ചയില്‍
മഞ്ഞുകാലമോഹം നമ്മില്‍
പറന്നുനിറയുന്ന മൂടല്‍മഞ്ഞ്
പ്രണയം മഞ്ഞു കാലം പോലെ
കാണുന്നത് വെറും നിഴലുകള്‍ ....
പ്രണയം പടര്‍ന്നു കയറുമ്പോള്‍
നിറഞ്ഞ് പെയ്യുന്ന കോടമഞ്ഞ്....
1-ദയാവധം
( സമര് പറഞ്ഞ കഥ അല്ലെങ്കിലൊരു നടന്ന സംഭവം )
ഇവള് എന്റെ അനിയത്തി 'അമര്‍'രണ്ട് വയസ്സ്
ഒരു പാവക്കുഞ്ഞിനെപ്പോലെ.......
അവള് എനിക്ക് മൂത്തത് 'സൗദ്' എട്ടു വയസ്സ്
ഒരു വെള്ളരിപ്രാവിനെപ്പോലെ....
ഞാന്‍ സമ്ര് ആറുവയസ്സ്
സ്നേഹമുള്ളവരെന്നെ സൊസൊ എന്നു വിളിച്ചു.
ഞങ്ങള്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു.
ഞങ്ങളുടെ വീട്ടുമുറ്റത്ത്....എന്നത്തേയും പോലെ.
ടാങ്കുകളും പീരങ്കികളുമായി വന്ന് അവര്‍
ഞങ്ങളുടെ വീട് തകര്‍ത്തു.
ഉമ്മ അടുക്കളയിലായിരുന്നു.ഉപ്പ ടീവിക്ക് മുന്നിലും.
അവരുടെ വെടിയുണ്ടകളേറ്റ് ഞങ്ങള്‍
മരിച്ചിരുന്നു.ഞങ്ങള്‍ മൂന്നുപേരും...
അമറും സൗദും സ്വര്‍ഗ്ഗത്തിലേക്ക് പോയി.
ഉപ്പയുടെയും ഉമ്മയുടെയും അടുത്തെക്ക്.
ഞാനിവിടെ ഈ ആശുപത്രിയില്‍
വെടിയുണ്ട എന്റെ നട്ടെല്ലു തകര്‍ത്തിരിക്കുന്നു.
എനിക്കു ചുറ്റും എന്നെപ്പോലുള്ള
നൂറായിരം കുട്ടികളുടെ കരച്ചില് മാത്രം.
എനിക്കിഷ്ടമല്ലിവിടം...എനിക്ക് പോകണം
വീട്ടിലേക്കല്ല...അമറിന്റെയും സൗദിന്റെയുമടുത്ത്
സ്വര്‍ഗ്ഗത്തിന്റെ സുരക്ഷിതത്വത്തിലേക്ക്...
2-ശിരോലിഖിതം
നിന് ശിരോലിഖിതാനു
സാരമെന്‍ വസുന്ധരെ
നില്ക്കുന്നു നീയിന്നീ
കലിയുഗ കാണ്ഡത്തില്‍...
പണ്ടുതാന്‍ പ്രവചിതം
ഈവിധി തിരുത്താന്‍ നീ
കണ്ട പ്രായശ്ചിത്തമോ
ശയന പ്രദക്ഷിണം...
അലറിക്കരഞ്ഞുകൊണ്ടതു
പോല്‍കോപം കൊണ്ട്
കടലായ് കൊടുങ്കാറ്റായ്
ചിതറിതെറിച്ചു പിന്നി-
ടയില്‍തണുത്തുറഞ്ഞൊടുവില്‍
മനം വെന്ത മരു പോലചഞ്ചല
നിര്‍വീര്യയായ്നീയെന്നോ...
ഒന്നുരണ്ടല്ല ... നൂറ്റി
യെട്ടിലുമൊതുങ്ങാതി-
ന്നെണ്ണൂന്നു കബന്ധങ്ങള്‍
നിന്റെ മക്കളന്ന്യോന്ന്യം...
ഒരുവഴി ചെന്നെത്തുവാന്‍
കര്‍മ്മത്തിന്‍ഫലത്തേക്കാള്‍
ഒരുപിടി അവിലേ നല്ലൂ
എന്നല്ലോ നിനപ്പിവര്‍.....
കൊഞ്ചിച്ചു വഷളാക്കി
മക്കളെയെന്നോ
കാന്തന് ചൊല്ലുന്നു കോപം
കൊണ്ടു തുടുത്ത നയനങ്ങളാല്‍.....
ഉയരുന്നൂഷ്മാവത്രെ
നിന്റെ നെഞ്ചിലെയഗ്നി
നിന്നുകത്തുകയാവാം
അതിഘോരമനുദിശം....
നിന് ശിരോലിഖിതാനു
സാരമെന്‍ വസുന്ധരെ
നില്ക്കുന്നു നീയിന്നീ
കലിയുഗ കാണ്ഡത്തില്‍...
പണ്ടുതാന്‍ പ്രവചിതം
ഈവിധി തിരുത്താന്‍
നീ കണ്ട പ്രായശ്ചിത്തമോ
ശയന പ്രദക്ഷിണം...
കാക്കയ്ക്കിന്ന് ചോറു കൊടുക്കാന്‍ മറന്നു ....
കണ്ണടക്കു മുകളിലൂടെ നോക്കി ചോറുമെടുത്ത്
അമ്മ കിഴക്ക്വോര്‍ത്തേക്ക്..പാഞ്ഞു.
അറിയാതെ വന്നു പോയതാവം.. .
അമ്മയുടെ സ്വരത്തില്‍ കുറ്റബോധത്തിന്റെ
കഴുകിയാലും പോവാത്ത വഴുവഴുപ്പുകള്‍....
മുറ്റത്ത് തുണിയിടാന്‍ പോവുമ്പോഴൊക്കെ
അമ്മയുടെ കണ്ണ് തൈത്തെങ്ങിലാണ്.
വല്ലാത്തൊരു പ്രത്യാശയുള്ള നോട്ടം...
ആരെങ്കിലും കണ്ടാല്‍ തെറ്റു ചെയ്ത
സ്കൂള്‍ കുട്ടിയുടെ മുഖഭാവം...അല്ലെങ്കില്‍
ഞാനൊന്നുമറിഞ്ഞില്ലേയെന്ന്.. .
കിഴക്ക്വോര്‍ത്ത് അമ്മ കാക്കയോട്
പായ്യാരം പറഞ്ഞു കൊണ്ടിരുന്നു
വൈകി പോയതിന്റെ ക്ഷമാപണം....
മക്കളെത്തിയതിന്റെ പണിത്തിരക്ക്.....
അമ്പത് കൊല്ലം കൂട്ടിരുന്ന അച്ഛന്
അത് മനസ്സിലാവാതെ വയ്യല്ലോ ....
കുളിരിന്റെ കംബളം തലവഴി മൂടിയെന്
ഇരവിന്റെ ദൈര്‍ഘ്യം പെരുക്കാന്‍ തുടങ്ങവെ
അണയുന്നു വീണ്ടും പ്രഭാതമെന്‍ ജാലക
പ്പഴുതിലൂടൊരുകൊച്ചു തൂവെയില്‍ത്തുണ്ടായി....
അഞ്ചരയായെന്നുറക്കെ അലാറമെന്‍
അന്തികെനിന്നു കരഞ്ഞു വിളിക്കവെ
സൂര്യ കിരണങ്ങളാം സൂചിതാഗ്രികള്‍
പാരമെന്‍ കണ്കളെ കുത്തി നോവിക്കവേ
പഥ്യങ്ങളില്ലാതെ പതിവു തെറ്റാതെ
പാടും പരാതിയുമൊന്നുമുരിയാതെ
അഞ്ചരയായെന്നുറക്കെ അലാറമെന്‍
അന്തികെനിന്നു കരഞ്ഞു വിളിക്കവെ
ആവര്‍ത്തനത്തിന്റെ തിക്തകം മോന്തുവാന്‍
ആകെ പിടഞ്ഞെഴുന്നേറ്റു ഞാനെത്തുന്നു....